ചാവക്കാട്: എടക്കഴിയൂർ വില്ലേജിൽ ഓഫിസറില്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. എടക്കഴിയൂർ വില്ലേജ് ഓഫിസർ സ്ഥലംമാറി പോയിട്ട് 10 ദിവസത്തിലേറെയായി. പകരം ഓഫിസറെ നിയോഗിക്കാത്തതും ഓഫിസിൽ മതിയായ ജീവനക്കാരില്ലാത്തതുമാണ് വിവിധ ആവശ്യങ്ങളുമായെത്തുന്ന നാട്ടുകാർക്ക് പ്രയാസമുണ്ടാക്കുന്നത്. നാല് ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. തൊട്ടടുത്തുള്ള പുന്നയൂർ വില്ലേജ് ഓഫിസർക്ക് എടക്കഴിയൂർ ചുമതല നൽകിയിട്ടുണ്ട്. വില്ലേജ് ഓഫിസറുടെ സാന്നിധ്യം മുഴുവൻ സമയം വേണ്ടയിടത്താണ് തിരക്കേറെയുള്ള വില്ലേജിലെ ഓഫിസർക്ക് ചുമതല നൽകിയത്. എടക്കഴിയൂർ വില്ലേജിൽ ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് ജനങ്ങളുടെ പ്രയാസമകറ്റണമെന്ന് പുന്നയൂർ പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എം.വി. ഹൈദരലി, എൻ.സി.പി ബ്ലോക്ക് സെക്രട്ടറി എം.കെ. ഷംസുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.