ppm1 പൂക്കോട്ടുംപാടം (മലപ്പുറം): . പൂക്കോട്ടുംപാടം തോട്ടേക്കര അത്തിക്കൽ ശിവദാസൻ (46) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അഞ്ചാംമൈലിൽ ഇന്ത്യൻ ഓയിൽ പമ്പിന് സമീപത്ത് മതിൽ നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ ശിവദാസന്റെ ദേഹത്തേക്ക് പെട്രോൾ പമ്പിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഉടൻ പൂക്കോട്ടുംപാടത്തെയും തുടർന്ന് വണ്ടൂരിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവദാസന്റെ കൂടെയുണ്ടായിരുന്ന കലിയംകുളം ഷാജി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മതിൽ നിലം പതിക്കുന്നത് തിരിച്ചറിഞ്ഞ ഉടൻ ശിവദാസനോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും അതിന് മുമ്പേ മതിൽ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കെട്ടിടനിർമാണം നടത്തുന്ന ഭൂമിയോട് ചേർന്ന് ചുറ്റുമതിൽ നിർമിക്കാനായി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കുഴി എടുത്തതോടെ പെട്രോൾ പമ്പിന്റെ ചുറ്റുമതിലിന്റെ അടിത്തറക്ക് തകരാർ സംഭവിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ശിവദാസന്‍റെ ഭാര്യ: ജയലക്ഷ്മി. മക്കൾ: ജിഷ്ണു, വിഷ്ണുപ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.