കഞ്ചാവ് കൈവശം വെച്ച കേസ്: പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും മഞ്ചേരി: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. വണ്ടൂര്‍ കരുവാടന്‍ അമാനുള്ളയെയാണ് (47) മഞ്ചേരി നാര്‍ക്കോട്ടിക് സ്‌പെഷല്‍ കോടതി ജഡ്ജി സിജിമോള്‍ കുരുവിള ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ഒരു മാസം അധികതടവ് അനുഭവിക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. സഞ്ചിയില്‍ കഞ്ചാവ് ചില്ലറ വില്‍പനക്കായി കൊണ്ടുപോകുന്നതിനിടെ പുൽപ്പറ്റ തൃപ്പനച്ചി കൊടിമരത്ത് വെച്ചാണ് ഇയാളെ മഞ്ചേരി എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 1.550 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. തലാപ്പില്‍ സത്താര്‍ ഹാജരായി. ജില്ലയിൽ നർകോട്ടിക് സ്പെഷൽ കോടതി നിലവിൽ വന്ന ശേഷം ആദ്യ വിധിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.