ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റര്‍ കുറ്റക്കാരൻ

ശിക്ഷ 25ന് മഞ്ചേരി: 13കാരിയെ പീഡിപ്പിച്ച പാസ്റ്റർ കുറ്റക്കാരനാണെന്ന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ് പ്രകാശാണ് (51) പ്രതി. 2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു സംഭവം. കുട്ടിയുടെ വീട്ടില്‍ പ്രാര്‍ഥനക്കായി എത്തിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. മാര്‍ച്ച് എട്ടിന് കുട്ടിയുടെ ബന്ധുവിന്‍റെ വീട്ടില്‍ വെച്ചും ബലാത്സംഗം ചെയ്തു. ശിക്ഷ ഈ മാസം 25ന് വിധിക്കും. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.