'കൃഷിസമൃദ്ധി' നാലാമത്തെ സംരംഭം ആരംഭിച്ചു

'ഒല്ലൂർ കൃഷിസമൃദ്ധി' നാലാമത്തെ സംരംഭം ആരംഭിച്ചു ഒല്ലൂർ: ഇടനിലക്കാരില്ലാതെ പച്ചക്കറി നേരിട്ട് വിപണിയിലെത്തിക്കുന്ന ഒല്ലൂർ കൃഷിസമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നാലാമത്തെ സംരംഭം പ്രവർത്തനം ആരംഭിച്ചു. ഒല്ലൂക്കര സർവിസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച വിപണനകേന്ദ്രം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പുത്തൂർ-മാന്ദാമംഗലം സെന്‍ററിൽ പഴം-പച്ചക്കറി ലേലച്ചന്ത, പുത്തൂർ വെട്ടുകാട് പ്രവർത്തിക്കുന്ന പച്ചത്തേങ്ങ സംഭരണകേന്ദ്രം, സഞ്ചരിക്കുന്ന വിപണനശാല തുടങ്ങിയവയാണ് കമ്പനിയുടെ മറ്റുസംരംഭങ്ങൾ. കർഷക ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന പഴം-പച്ചക്കറി ശേഖരിച്ചാണ് വിപണനം. ആവശ്യക്കാർക്ക് നേരിട്ട് നാടന്‍പഴം, കായ, പാവക്ക, പടവലങ്ങ, പച്ചമുളക്, കുമ്പളം, മത്തങ്ങ, നേന്ത്രപ്പഴം തുടങ്ങിയവയാണ് ഇവിടെ ലഭിക്കുക. 252 കര്‍ഷകരില്‍നിന്ന് ഒരാഴ്ച അഞ്ചു മുതല്‍ 10 ടണ്‍ വരെ പച്ചക്കറി സംഭരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.