കസ്റ്റംസിൽ സസ്പെൻഷൻ എട്ടുമാസത്തിനിടെ രണ്ടാംതവണ

side story കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസിൽ എട്ടുമാസത്തിനിടെ രണ്ടാമത്തെ സസ്പെൻഷൻ. 2021 ഡിസംബറിൽ കള്ളക്കടത്ത് സ്വർണം കാണാതായ വിഷയത്തിൽ മൂന്ന് കസ്റ്റംസ് സൂപ്രണ്ടുമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് മുമ്പ് സ്വർണക്കടത്തിന് ഒത്താശ ചെയ്തതതിന് എട്ടോളം പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. സി.ബി.ഐ-ഡി.ആർ.ഐ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡിസംബറിൽ സസ്പെൻഷൻ നടപടി കസ്റ്റംസ് ലോക്കറിൽ സൂക്ഷിച്ച സ്വർണം നഷ്ടമായ വിഷയത്തിലായിരുന്നു. കസ്റ്റംസിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു വിഷയം അന്ന് മുകളിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് കമീഷണർ നിയോഗിച്ച സംഘത്തിന്‍റെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി. ഈ സംഭവം നടന്ന് മാസങ്ങൾക്കകമാണ് സ്വർണം പിടിച്ചിട്ടും രജിസ്റ്റർ ചെയ്യാത്ത വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.