കുപ്പത്തൊട്ടിയിൽനിന്ന് രക്ഷിച്ച 'ദേവസേന' ഇനി നഗരസഭക്ക് കാവൽ

വടക്കാഞ്ചേരി: നഗരസഭയുടെ കുമ്പളങ്ങാട് മാലിന്യ യാർഡിൽനിന്ന് ജീവനക്കാർ രക്ഷിച്ച് 'ദേവസേന' എന്ന് പേരിട്ട് പരിചരിച്ച പട്ടിക്കുട്ടി ഇനി നഗരസഭ കാര്യാലയം കാക്കും. രണ്ട് മാസം പ്രായമുള്ളപ്പോൾ ആരോ മാലിന്യ യാർഡിൽ ഉപേക്ഷിച്ച പട്ടിക്കുട്ടി കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ആംബുലൻസ് ഡ്രൈവർ പ്രസാദാണ് രക്ഷിച്ച് വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചത്. ചതഞ്ഞ ഭാഗം പ്ലാസ്റ്ററിട്ട് പരിചരിച്ചു. ക്രമേണ ദേവസേന എല്ലാവരുടെയും ഓമനയായി. നഗരസഭയിൽ പ്രത്യേക വാസസ്ഥലം ഒരുക്കിയിട്ടുണ്ട്. രാത്രി എട്ട് കഴിഞ്ഞാൽ അഴിച്ചുവിടും. പിന്നെ നഗരസഭ കാര്യാലയത്തിന്‍റെ 'സുരക്ഷാ ചുമതല'യാണ്. പാലും മുട്ടയും ചോറും പൊറാട്ടയുമാണ് ഭക്ഷണം. നഗരസഭയിൽ എത്തുന്നവരുടെയെല്ലാം അരുമയാണ് ദേവസേന. ----------- പടം - ദേവസേന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.