കക്കൂസ് മാലിന്യം നഗരമധ്യത്തിൽ പൊതുനിരത്തിലൂടെ ഒഴുകുന്നു

ഗുരുവായൂർ: കിഴക്കെനടയിൽ പെട്രോൾ പമ്പിന് സമീപം റോഡിലൂടെ കക്കൂസ് മാലിന്യം ഒഴുകുന്നു. റോഡിൽ കറുത്ത നിറത്തിൽ രൂക്ഷഗന്ധമുള്ള വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. സമീപത്തെ സ്വകാര്യ ലോഡ്ജിന്‍റെ ശുചിമുറിയിൽ നിന്നാണ് മാലിന്യം റോഡിലേക്കൊഴുകുന്നതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ പറഞ്ഞു. കർശന നടപടി സ്വീകരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തോട് നിർദേശിച്ചു. തൃശൂർ ഭാഗത്തേക്കുള്ള താൽക്കാലിക ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാർ നടന്നുപോകുന്ന വഴിയിലാണ് മാലിന്യം തളംകെട്ടി നിൽക്കുന്നത്. അഴുക്കുചാൽ പദ്ധതി വരുന്നതോടെ പൊതുനിരത്തിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്ന അവസ്ഥ അവസാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പദ്ധതി ഉദ്ഘാടനം ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ഭൂരിപക്ഷം സ്ഥാപനങ്ങളും കണക്ഷൻ എടുത്തിട്ടില്ല. അമൃത് പദ്ധതിയിൽ കോടികൾ ചെലവിട്ട് നിർമിച്ച കാനയിലേക്ക് വരെ മാലിന്യം ഒഴുക്കിവിടുന്നുണ്ട്. ചിത്രം tct gvr waste കിഴക്കെനടയിൽ കക്കൂസ് മാലിന്യം പൊതുനിരത്തിൽ കെട്ടിക്കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.