കെ. ബിനു, സംജിത്

സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ

കോഴിക്കോട്: സരോവരം ബിവറേജ് കോർപറേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ കുപ്പികൊണ്ടടിച്ച് പരിക്കേൽപിച്ചവർ പിടിയിൽ. സിവിൽ സ്റ്റേഷൻ എടച്ചേരിത്താഴം സ്വദേശി കെ. ബിനു, ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സംജിത് എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 19ന് ഒമ്പതിന് മദ്യം വാങ്ങാനെത്തിയ ഇവരോട് വേഗം വാങ്ങൂവെന്നു പറഞ്ഞതിൽ കുപിതരായി സെക്യൂരിറ്റി ജീവനക്കാരന്‍റെ തലയിൽ ബിയർ കുപ്പികൊണ്ട് അടിക്കുകയായിരുന്നു.

പ്രതികളെ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് 14 ദിവസം റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എ.എസ്.ഐ കെ.കെ. പ്രദീപൻ, സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, എം.പി. ദിനേശൻ, ശ്രീജിത്ത് ചേറോട്ട്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - The attackers of the security personnel were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.