താമരശ്ശേരി: ഓടുന്ന ടൂറിസ്റ്റ് ബസിൽ പത്തോളം വിദ്യാർഥികൾ അപകടകരമാംവിധം വിഡിയോ ഷൂട്ടിങ് നടത്തി. ഓടുന്ന ബസിൽ അപകടകരമാം വിധം തൂങ്ങിനിന്നും മറ്റുമുള്ള രീതിയിലായിരുന്നു ഷൂട്ടിങ്. ദൃശ്യം പ്രചരിച്ചതോടെ വിവാദമായി.
തുടർന്നാണ് കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടിയെടുത്തത്. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു. താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന അമാന ടൂറിസ്റ്റ് ബസിനെതിരെയാണ് നടപടി.
ടൂറിസ്റ്റ് ബസിന്റെ പ്രമോഷൻ ഭാഗമായാണ് റീൽസ് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പറയുന്നത്. ഓടുന്ന ബസിന്റെ മുന്നിലെ ഗ്ലാസിലും ഡ്രൈവറുടെ ഭാഗത്തെ ഡോറിലും തൂങ്ങിനിന്നും മറ്റുമായിരുന്നു വിദ്യാർഥികളുടെ ഷൂട്ടിങ്. ബസ് പരിശോധിച്ച മോട്ടോർ വാഹന വിഭാഗം ബസിന്റെ സ്പീഡ് ഗവേണർ പ്രവർത്തിക്കുന്നത് ശരിയായ രീതിയിലല്ലെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.