ലോത്തു റഹ്മാൻ
താമരശ്ശേരി: പത്ത് ഗ്രാമിലധികം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. താമരശ്ശേരിക്കടുത്ത് പള്ളിപ്പുറത്ത് വാടകക്ക് താമസിക്കുന്ന അസം സ്വദേശി ലോത്തു റഹ്മാനെയാണ് താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ താമസിക്കുന്ന പള്ളിപ്പുറത്തെ വാടക വീട്ടിൽനിന്ന് 9.319 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. അടുത്തിടെയാണ് ഇയാൾ ഇവിടെ മുറി വാടകക്കെടുത്തത്.
താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിൻ, പ്രിവന്റിവ് ഓഫിസർ ടി.ബി അജീഷ്, സിവിൽ എക്സൈസ് ഓഫിസർ കെ. എസ് ലതമോൾ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.കെ. മുഹമ്മദ് ഷാഹുൽ, അതുൽ ഡ്രൈവർ വി.കെ. വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.