മിഠായിത്തെരുവിലേക്ക് വഴിയടച്ച് ഓട്ടോ പാർക്കിങ്

‘വേലികെട്ടി’ ഓട്ടോകളുടെ പാർക്കിങ്; മിഠായിത്തെരുവിലേക്ക് പ്രവേശനം ദുഷ്കരം

കോഴിക്കോട്: മിഠായിത്തെരുവിലേക്ക് വഴിയടച്ച് ഓട്ടോ പാർക്കിങ് ദുരിതമാകുന്നതായി പരാതി. എൽ.ഐ.സി കോർണറിന് മുന്നിലെ സിറ്റി ബസ് സ്റ്റോപ്പ് മുതൽ ലൈബ്രറി കെട്ടിടംവരെ നിരനിരയായി ഓട്ടോകൾ പാർക്ക് ചെയ്യുന്നതിനാൽ മിഠായിത്തെരുവിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും പ്രയാസപ്പെടുകയാണ് കാൽനടക്കാർ. ഓട്ടോകളുടെ മറവുകൾ കാരണം റോഡ് മുറിച്ചുകടക്കുന്നത് യാത്രക്കാർക്ക് ഏറെ അപകടം വിളിച്ചുവരുത്തുകയാണ്.

സിറ്റി ബസുകൾ പാർക്ക് ചെയ്യുന്നതിനാൽ പൊലീസ് കമീഷണർ ഓഫിസ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ പ്രയാസമായിരിക്കയാണ്. മിഠായിത്തെരുവിലേക്ക് വാഹനം പ്രവേശിക്കുന്നതിന് ബാരിക്കേഡ് വെച്ച് ട്രാഫിക് പൊലീസ് കൊട്ടിയടച്ചതിനു പുറമെയാണ് വേലിക്കെട്ടിന് സമാനമായ ഓട്ടോ പാർക്കിങ് എന്നാണ് ആക്ഷേപം.

Tags:    
News Summary - Parking of autos like fenced- entry to Mittayitheruvu is difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.