ജാതിയേരി പത്താം വാർഡിൽ ജൽജീവൻ പദ്ധതിക്കുള്ള കുഴിയെടുപ്പ് നാട്ടുകാർ തടയുന്നു

ജൽജീവൻ പദ്ധതിക്ക് കുഴി എടുക്കുന്നത് നാട്ടുകാർ തടഞ്ഞു

നാദാപുരം: ജൽജീവൻ പദ്ധതിയുടെ ഭാഗമായി ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ 10ാം വാർഡിൽ മണ്ണുമാന്തി ഉപയോഗിച്ച് റോഡിൽ കുഴി എടുക്കുന്നത് നാട്ടുകാർ തടഞ്ഞു.

നേരത്തെ കുഴിയെടുത്ത റോഡുകൾ ടാർ ചെയ്തിട്ടല്ലാതെ ജൽ ജീവൻ പദ്ധതിയുടെ ഒരു പ്രവൃത്തിയും നടത്താൻ അനുവദിക്കുകയില്ല എന്ന് സമരക്കാർ പറഞ്ഞു. ഒരുവർഷം മുമ്പ് ജൽജീവൻ കുടിവെള്ള പദ്ധതിയുടെ പേരിൽ വാർഡിലെ മുഴുവൻ റോഡിലും പൈപ്പ് ഇടാൻവേണ്ടി കുഴിച്ച റോഡുകൾ ടാർ ചെയ്യാത്തതുകൊണ്ട് വൻ അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. സമരത്തിന് അഹമ്മദ്‌ കുറുവയിൽ, എം.ടി. അന്ത്രു, സമദ് ജാതിയേരി, സി.എച്ച്. മുജീബ്, എം.ടി. ഇബ്രാഹിം ഹാജി, നാണു അമ്പിടാട്ടിൽ, ടി.കെ. അഹമ്മദ്, എം.ടി. അബ്ദുല്ല തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Tags:    
News Summary - digging a pit for the Jaljeevan project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.