കോഴിക്കോട്: കലോത്സവവേദികളിലെ സജീവ സാന്നിധ്യവും സംഘാടകയുമായ പുതിയങ്ങാടി എടക്കാട് സർവശ്രീയിൽ ഷൈജയുടെ മരണം രക്ഷിതാക്കളെയും നൃത്താധ്യാപകരെയും കുട്ടികളെയും സങ്കടത്തിലാഴ്ത്തി. വർഷങ്ങളായി എല്ലാ ജില്ല-സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലും മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും സഹായി കൂടിയായിരുന്നു അവർ.
മത്സരം ആരംഭിക്കുന്നതിന്റെ തലേദിവസം മുഖ്യവേദിയായ വിക്രം മൈതാനിയിലെത്തി ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കലോത്സവത്തിന്റെ ആദ്യദിനം മത്സരം കണ്ട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവെ ഇംഗ്ലീഷ് പള്ളിക്കടുത്ത് ബസിടിച്ചു. ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ പഠിക്കവെ മകൾ ശാംഭവി പലതവണ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ജില്ലയിലെ നർത്തകർക്ക് പുതിയ അവസരങ്ങൾ കണ്ടെത്തിനൽകുന്നതിൽ വലിയ സംഭാവനയാണ് ഷൈജയുടേത്. ഷൈജയുടെ മരണവിവരം മത്സരാർഥികളെ ദുഃഖത്തിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.