മുക്കം: കാലവർഷത്തിൽ ഇരുവഴിഞ്ഞിപ്പുഴയുടെ കരയിടിച്ചിലിന് തടയിടാൻ ജൈവവേലിയായി മുളങ്കാടുകളടക്കമുള്ള വൈവിധ്യമാർന്ന മരങ്ങൾ നട്ടുപിടിപ്പിക്കൽ പദ്ധതി തെയ്യത്തുംകടവിെൻറ താഴ്ഭാഗത്ത് തുടങ്ങി. പച്ചത്തുരുത്ത് എന്ന പേരിലുള്ള പദ്ധതി മുക്കം നഗരസഭയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
21ാം ഡിവിഷനിലെ ഇരുവഴിഞ്ഞി തീരത്താണ് തിങ്കളാഴ്ച മുതൽ പ്രവർത്തി തുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികൾ തീരഭാഗത്ത് മുളപോലെയുള്ള മരങ്ങൾ നടുന്നതിന് നൂറിലേറെ കുഴികളെടുത്തു. തുടർദിവസങ്ങളിലും തുടരും. തൊഴിലുറപ്പ് തൊഴിലാളിയായ ടി.കെ. രജനിയുടെ നേതൃത്വത്തിലാണ് തൈകൾ നടുന്നത്. രണ്ട് പ്രളയകാലത്തും ഇരു വഴിഞ്ഞിപ്പുഴയിലെ കരയിടിച്ചിൽ സങ്കീർണമാക്കിയിരുന്നു.
ഇതേ തുടർന്ന് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ തെയ്യത്തുംകടവിൽ പുഴമഞ്ഞി തൈകൾ വെച്ച് പിടിപ്പിച്ചതിലൂടെ കരയിടിച്ചിൽ കുറക്കാൻ കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.