കൊയിലാണ്ടി: നിക്കാഹിനു പോകുകയായിരുന്ന സംഘത്തെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ വധുവിെൻറ അമ്മാവൻ അറസ്റ്റിൽ. കാവുംവട്ടം ഫിസ ഹൗസിൽ കബീർ (44) നെയാണ് കണ്ണൻകടവിൽ സി.ഐ സുഭാഷ് ബാബുവിെൻറ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിനു സമീപമായിരുന്നു സംഭവം. കീഴരിയൂർ തെക്കുംമുറി മഹല്ലു കമ്മിറ്റിയുടെ കീഴിലുള്ള മദ്റസയിലായിരുന്നു നിക്കാഹ്. ഇവിടേക്കു പോകുമ്പോഴാണ് വരൻ നടേരി മഞ്ഞളാട്ടുകുന്നുമ്മൽ മുഹമ്മദ് സാലിഹും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ടത്. വടിവാൾ ഉപയോഗിച്ചായിരുന്നു അക്രമം. വരനും മറ്റു രണ്ടുപേർക്കും പരിക്കേറ്റിരുന്നു. കാറിനുനേരെയും ആക്രമണം നടന്നു.
മുഹമ്മദ് സാലിഹും യുവതിയും പ്രണയത്തിലായിരുന്നു. ഇവരുടെ രജിസ്റ്റർ വിവാഹം നടന്നിരുന്നു. അതിനുമുമ്പ് യുവതി ഒളിച്ചോടി സാലിഹിെൻറ കൂടെ താമസിച്ചിരുന്നു. അമ്മാവന്മാരുടെ നേതൃത്വത്തിൽ ബലംപ്രയോഗിച്ചു കൊണ്ടുപോയെങ്കിലും യുവതി സാലിഹിെൻറ വീട്ടിലേക്കു തിരിച്ചുപോയി. ഈ സാഹചര്യത്തിൽ വിവാഹം നടത്തിക്കൊടുക്കാൻ പിതാവും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു. ഇത് അമ്മാവന്മാർക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് ആക്രമണത്തിനു കാരണം. കബീറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഇനിയും പ്രതികളെ കിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.