കോഴിക്കോട്: കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഓപറേഷൻ 'പി ഹണ്ടിൻെറ' ഭാഗമായി ജില്ലയിൽ 26 സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ അടക്കം15 ഉപകരണങ്ങൾ പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. കടലുണ്ടി സ്വദേശി അഭിഷേകാണ് (20) അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഐ.ടി ആക്ട്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയുടെ ലാപ്ടോപ്പ് പൊലീസ് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്തവരുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ പിടികൂടാൻ ഞായറാഴ്ച ഉച്ചമുതലായിരുന്നു സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന നടത്തിയത്. ജില്ലയിൽനിന്ന് പിടിച്ചെടുത്ത തൊണ്ടിമുതലുകൾ കോടതി മുഖാന്തരം ഫോറൻസിക് പരിശോധനക്ക് അയക്കും. പ്രചരിപ്പിച്ച അശ്ലീല ചിത്രങ്ങൾ പിന്നീട് നശിപ്പിച്ചെന്ന് പരിശോധനയിൽ വ്യക്തമായാൽ ബന്ധപ്പെട്ടവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽനിന്നുള്ള വിവരത്തിൻെറ അടിസ്ഥാനത്തിൽ സൈബർ പൊലീസിൻെറയും ലോക്കൽ പൊലീസിൻെറയും നേതൃത്വത്തിലായിരുന്നു വിവിധയിടങ്ങളിൽ പരിശോധന. കുട്ടികൾ ഉൾപ്പെട്ട നഗ്ന വിഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യുന്നവരെ പിടികൂടുന്നതിനായാണ് ഓപറേഷൻ പി ഹണ്ട് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.