പ്രീപ്രൈമറി ജീവനക്കാരിയോട് അപമര്യാദയായ പെരുമാറ്റം; ജൂനിയർ സൂപ്രണ്ടിന് സ്ഥാനക്കയറ്റം

തിരുവനന്തപുരം: വേതന കുടിശ്ശികയുടെ കാര്യം അന്വേഷിക്കാൻ വിളിച്ച പ്രീപ്രൈമറി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപമുയർന്ന ജീവനക്കാരന് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം. സീനിയർ സൂപ്രണ്ടുമാരുടെ സ്ഥാനക്കയറ്റപട്ടികയിലാണ് ഇദ്ദേഹം ഉൾപ്പെട്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്തിരുന്ന ആർ.എൽ പ്രദീപിനെതിരെയാണ് ആക്ഷേപമുയർന്നിരുന്നത്. മൂന്നു മാസത്തെ കുടിശ്ശിക വിതരണം വൈകുന്നത് സംബന്ധിച്ച വിവരം അറിയാൻ വിളിച്ചപ്പോഴായിരുന്നു ജൂനിയർ സൂപ്രണ്ടിൻെറ മോശം പ്രതികരണമുണ്ടായതെന്നാണ് പരാതി. ഫോൺസംഭാഷണവും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. പിന്നാലെ ഏപ്രിൽ 11നു പുറത്തിറങ്ങിയ ഉത്തരവിലാണ് സീനിയർ സൂപ്രണ്ടായുള്ള സ്ഥാനക്കയറ്റം. എന്നാൽ, കുടിശ്ശിക നൽകാത്തത് ധനവകുപ്പിൽനിന്ന് പണം അനുവദിക്കാത്തതിനാലായിരുന്നെന്നും അപമര്യാദയായി സംസാരിച്ചുവെന്നത് പ്രചാരണം മാത്രമാണെന്നുമാണ് ജീവനക്കാർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.