പേരാമ്പ്ര: 'കണ്ണും മൂക്കും നാക്കും കൈയും കാലുമുള്ളൊരു ജീവിയായിട്ട് പിറന്നുവീണാൽ മാത്രം പോരാ, മനുഷ്യനാവണം, ജീവിതംകൊണ്ട് അതിന്റെ ഒരടയാളമെങ്കിലും ബാക്കി വെക്കണം' -കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കലാജാഥയിൽ അവതരിപ്പിക്കുന്ന 'ഒന്ന്' എന്ന നാടകത്തിലെ ഒരു സംഭാഷണമാണിത്. ഒരുമയുടെ രാഷ്ട്രീയപാഠം പറയുന്ന ഈ നാടകം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. കോവിഡ് മഹാമാരിയും പ്രളയവുമെല്ലാം പറയുന്ന നാടകത്തിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെയും ശാസ്ത്രബോധത്തിന്റെയും പ്രാധാന്യം എടുത്തുപറയുന്നു. സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു താക്കീതുകൂടിയാണ് ഈ നാടകം. ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ചു. എം.എം. സചീന്ദ്രൻ, കോട്ടക്കൽ മുരളി, മിഥുൻ മലയാളം എന്നിവരാണ് അണിയറ പ്രവർത്തകർ. Photo: പരിഷത്ത് നാടകം പേരാമ്പ്രയിൽ അരങ്ങേറിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.