ഓട്ടിസം കണ്ടെത്താൻ അംഗൻവാടി അധ്യാപകർക്ക് ശിൽപശാല

കോഴിക്കോട്: ഓട്ടിസം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ തുടങ്ങുന്നതിനുമായി അംഗൻവാടി അധ്യാപകർക്ക് പരിശീലനം നൽകാൻ ശിൽപശാല സംഘടിപ്പിച്ചു. സാമൂഹിക സുരക്ഷ മിഷന്‍റെ കീഴിൽ ഐ.എം.സി.എച്ചിൽ പ്രവർത്തിക്കുന്ന ആർ.ഇ.ഐ.സി ആൻഡ് എ.സി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ഡിപ്പാർട്മെന്‍റ് ഓഫ് പീഡിയാട്രിക്സ്, ജി.എം.സി കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. കോർപറേഷൻ പരിധിയിലുളള അംഗൻവാടി അധ്യാപകരാണ് ശിൽപശാലയിൽ പങ്കെടുത്തത്. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ.സി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നഴ്സിങ് ഓഫിസർ ഇൻ ചാർജ് അംബികാദേവി, ഡിപ്പാർട്മൻെറ് ഓഫ് പീഡിയാട്രിക്സ് മേധാവി ഡോ.വി.ടി. അജിത് കുമാർ, ആർ.ഇ.ഐ.സി ആന്‍ഡ് എ.സി മാനേജർ ബെറ്റ്സി എസ്തർ ജേക്കബ് എന്നിവർ സംസാരിച്ചു. ആർ.ഇ.ഐ.സി ആൻഡ് എ.സി പീഡിയാട്രീഷ്യൻ ഡോ. സഞ്ജു ജോയ്, ക്ലിനിക്കൽ സൈക്കോളിസ്റ്റ് എം.പ്രേംജിത്ത്, ഡെവലപ്മൻെറ് തെറപ്പിസ്റ്റ് ജി.പി. പാർവതി എന്നിവർ ക്ലാസുകൾ നയിച്ചു. ക്ലാസിൽ പങ്കെടുത്ത അധ്യാപകർക്ക് ഓട്ടിസം കണക്കാക്കാനുള്ള ഉപകരണങ്ങളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.