അബീർ മെഡിക്കൽ സെന്‍റർ വീണ്ടും സജീവമാകുന്നു

കോഴിക്കോട്: പ്രമുഖ ഹെൽത്ത്കെയർ ബ്രാൻഡായ അബീർ ഗ്രൂപ്പിന്‍റെ ആരോഗ്യരക്ഷാ കേന്ദ്രമായ അബീർ മെഡിക്കൽ സെന്‍റർ ഏപ്രിൽ ഏഴ് മുതൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങും. പ്രൈമറി മെഡിക്കൽ കെയർ സെന്‍ററായ അബീറിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ചികിത്സ സൗകര്യമൊരുക്കിയതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച മുതൽ പ്രാഥമിക പ്രവർത്തനം തുടങ്ങും. 'ഹൗ ആർ യു ഹെൽത്ത്കെയർ ഇന്‍റലിജൻസ്' എന്ന കമ്പനിയുമായി ചേർന്നാണ് പൊറ്റമ്മൽ ജങ്ഷന് സമീപത്ത് അബീർ മെഡിക്കൽ സെന്‍റർ വീണ്ടും സജീവമാകുന്നത്. പ്രമുഖ ഡോക്ടർമാരുടെ ഒ.പി കൺസൽട്ടേഷനാണുണ്ടാവുക. ഫോണിലൂടെയും വാട്സാപ്പിലൂടെയും ബുക്കിങ്ങെടുക്കാനും ഡോക്ടറുള്ള സമയം കൃത്യമായി അറിയാനും സംവിധാനമൊരുക്കും. എല്ലാ വിഭാഗത്തിലുമുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. അബീർ ഗ്രൂപ്പ് ഇന്ത്യ ഓപറേഷൻസ് മാനേജർ സുമയ്യ റസ്വി, സെന്റർ മേധാവി ബി.ആർ. അനഘ, 'ഹൗ ആർ യു ഹെൽത്ത്കെയർ ഇന്‍റലിജൻസ്' പ്രതിനിധി ജോബി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.