മസ്ജിദുകൾ എല്ലാ മൻഷ്യർക്കും വേണ്ടിയായിരിക്കണം -എം.ഐ. അബ്ദുൽ അസീസ്

ഫറോക്ക്: അല്ലാഹുവിന്റെ ഭവനങ്ങൾ സകല മനുഷ്യരുടെയും ആശാ കേന്ദ്രമായിരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. 22 വർഷം മുമ്പ് ചെറുവണ്ണൂരിൽ അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ സ്ഥാപിക്കപ്പെട്ട മസ്ജിദുസ്സലാം ഈ പ്രദേശത്തെ എല്ലാ മനുഷ്യർക്കും അത്താണിയായി മാറിയിരിക്കുകയാണ്. പള്ളികളെ കുറിച്ച് ഇസ്‍ലാമിന്റെ കാഴ്ചപ്പാട് അങ്ങനെയായതുകൊണ്ടാണ് ഈ പള്ളിയിൽനിന്നും മനുഷ്യർക്ക് ആശ്വാസം ലഭിക്കുന്നതെന്നും അമീർ കൂട്ടിച്ചേർത്തു. മസ്ജിദുസ്സലാം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ എം.പി.എം. ഖാസിം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി മുഖ്യപ്രഭാഷണം നടത്തി, നുഅമാൻ വയനാട്, സി.എച്ച്. അനീസുദ്ദീൻ, പി. അബ്ദുൽ അസീസ്, പി. സി. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ഹെവൻസ് വിദ്യാർഥികൾക്കുള്ള അവാർഡ്ദാന ചടങ്ങും, കലാ ആവിഷ്കാരവും നടന്നു. എ.പി. അബ്ദുല്ലത്തീഫ് സ്വാഗതവും റഷീദ്മൗലവി ഖിറാഅത്തും നടത്തി. മസ്ജിദ് സെക്രട്ടറി തയ്യിൽ ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. പടം : മസ്ജിദുസ്സലാം കുടുംബ സംഗമം ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നുfilenameClfrk 275

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.