സ്വകാര്യ ഏജൻസികൾ കുടിവെള്ളത്തിന് കൊള്ളലാഭമെടുക്കുന്നു വെള്ളിമാടുകുന്ന്: കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ ജനം ദുരിതത്തിൽ. വെള്ളിമാടുകുന്ന്, മൂഴിക്കൽ, ചെലവൂർ ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ജലവിതരണം മുടങ്ങിയതുമൂലം നാലുദിവസമായി ദുരിതത്തിലായത്. വരൾച്ചപ്രശ്നം ഏറെ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയും നിലച്ചത്. സ്വകാര്യ ഗ്യാസ് പൈപ്പ് ലൈൻ നിർമാണത്തിനിടെ പൂളക്കടവ് ഇരിങ്ങാടൻ പള്ളി റോഡിലെ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടുകയായിരുന്നു. ഇതോടെ ജലവിതരണം മുടങ്ങി. ഈ ഭാഗങ്ങളിലെ ഏറെ കുടുംബങ്ങളും വാട്ടർ അതോറിറ്റിയുടെ ജലത്തെയാണ് ആശ്രയിക്കുന്നത്. പൊട്ടിയ പൈപ്പ് മാറ്റി കുടിവെള്ള പുനഃസ്ഥാപനം വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വകാര്യ വെള്ളം വിതരണ ഏജൻസികളെ ആശ്രയിക്കുകയാണ് കുടുംബങ്ങൾ. ടാങ്കർ വെള്ളത്തിന് പല ഏജൻസികളും അമിത ചാർജ് ഈടാക്കുന്നതായും കുടുംബങ്ങൾ പറയുന്നു. ചൂഷണം ഒഴിവാക്കാൻ വാഹനം വാടകക്കെടുത്ത് ചിലർ വെള്ളക്കച്ചവടവും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.