ചേളന്നൂർ: വില്ലേജ് അധികൃതർ നോക്കുകുത്തിയായതിനെ തുടർന്ന് ചേളന്നൂരിൽ വയൽനികത്തൽ വ്യാപകം. അധികൃതരുടെ ഒത്താശയോടെയാണ് തണ്ണീർത്തടങ്ങളിൽ മണ്ണ് മൂടുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് വില്ലേജ് ഓഫിസിന്‍റെ മൂക്കിനുതാഴെ വെള്ളക്കെട്ടുഭാഗം മണ്ണിടുന്നത്. കുമാരസ്വാമി പാലത്തിന് സമീപത്തെ വയൽ മണ്ണ് നികത്തി ഓലകൊണ്ടും മാലിന്യംകൊണ്ടും മൂടി നികത്തിയെടുക്കുകയാണ്. വൻ കൈക്കൂലി നൽകിയാണ് സ്ഥലമുടമകൾ വിവിധ ഭാഗങ്ങളിൽ മണ്ണിട്ട് നികത്തിയെടുക്കുന്നതെന്നാണ് ആരോപണം. വില്ലേജിൽനിന്ന് ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ മുന്നറിയിപ്പ് നൽകാൻ ചില വില്ലേജ് ജീവനക്കാർതന്നെ ഉത്സാഹം കാട്ടുകയാണ്. മണ്ണ് മാഫിയ വില്ലേജ് ഓഫിസ് പരിസരത്തും മറ്റ് സ്ഥലങ്ങളിലും കൂലിക്ക് തൊഴിലാളികളെ വെച്ചാണ് പരിശോധകരെത്തുന്ന വിവരം മനസ്സിലാക്കുന്നത്. മണ്ണ് നികത്തുന്നതിന് വ്യാപക പ്രതിഷേധമുയർന്നാൽ പേരിന് പരിശോധനക്കെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്ത് നടപടി അവസാനിപ്പിക്കുകയോ ചെയ്യും. പൊരുമ്പൊയിലിലെ വയലിലും എട്ടേ രണ്ട് കനാലിന്റെ ഇടതുഭാഗത്തെ പ്രദേശവും നികത്താനുള്ള ശ്രമം വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.