വൈത്തിരി (വയനാട്): സുഗന്ധഗിരി അമ്പതേക്കറിൽ ആദിവാസി വയോധികയേയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അമ്പതേക്കറിലെ ശാന്ത (62), മകൻ മഹേഷ് (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിൽ തറയിലും മഹേഷ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ശാന്തയുടെ ശരീരത്തിൽ പൊലീസ് രക്തം കണ്ടെത്തിയിരുന്നു. തുടർന്ന് വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വ്യാഴാഴ്ച രാവിലെയാണ് അയൽവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. ബൊമ്മനാണ് ശാന്തയുടെ ഭർത്താവ്. ഇയാൾ വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്താണ് താമസം. മഹേഷിന്‍റെ സഹോദരങ്ങൾ: രമേശ്, സുരേഷ്, കൃഷ്ണൻകുട്ടി. THUWDD4 Santha ശാന്ത (മകന്‍റെ ഫോട്ടോ ലഭിച്ചിട്ടില്ല).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.