കോഴിക്കോട്: കേരള സാങ്കേതിക സർവകലാശാലയിൽ ഫീസ് കുത്തനെ ഉയർത്തി ബി.ടെക് വിദ്യാർഥികളെ പിഴിയുന്നതായി ആക്ഷേപം. ഒന്നാം സെമസ്റ്റർ മുതലുള്ള വിവിധ ഫീസുകളാണ് ഉയർത്തിയതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഒന്നാം സെമസ്റ്ററിലെ പരീക്ഷഫീസ് 1500ൽ നിന്ന് 2300 ആക്കി. തുടർന്നുള്ള സെമസ്റ്ററുകൾക്ക് 1700ൽ നിന്ന് 2500 ആയും ഉയർത്തി. ലാബ് പരീക്ഷ ഫീസ് എന്ന പേരിലാണ് ഇത്. നിലവിൽ ഒന്നാം സെമസ്റ്റർ വിദ്യാർഥികളിൽനിന്ന് മാത്രം ഈടാക്കുന്ന സർവകലാശാല ആർട്സ് ആൻഡ് സ്പോർട്സ് ഫീസായ 500 രൂപ മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ വിദ്യാർഥികളും നൽകണമെന്ന് കഴിഞ്ഞ മാസം ഉത്തരവുണ്ടായിരുന്നു. ഫീസ് വർധന സംബന്ധിച്ച് ഉത്തരവിറക്കാതെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. വികസന പദ്ധതികൾക്കായി സർക്കാർ സഹായം തേടുന്നതിന് പകരമാണ് വിദ്യാർഥികളെ ദ്രോഹിക്കുന്നത് എന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.