ജലസേചന വകുപ്പ് സ്ഥാപിച്ച ഷട്ടര്‍ മാറ്റിചേളന്നൂര്‍: ശക്തമായ മഴയിൽ വെള്ളം ഉയർന്നതോടെ കുടിവെള്ള പദ്ധതിക്കായി ജലസേചന വകുപ്പ് തോട്ടിൽ സ്ഥാപിച്ച ഷട്ടർ എടുത്തുമാറ്റി. റോഡിലും സമീപത്തെ വീടുകളിലേക്കും വെള്ളം കയറിയതിനെ തുടര്‍ന്നാണ് കുമാരസ്വാമി - ചെലപ്രം തോട്ടില്‍ കോരായിക്കുന്ന് ശുദ്ധജലവിതരണ പദ്ധതിയുടെ വാട്ടര്‍ ടാങ്കിനു സമീപത്തെ ചീര്‍പ്പിനു സ്ഥാപിച്ച ഷട്ടറുകള്‍ മാറ്റിയത്. വെള്ളം ഉയർന്നത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ അഗ്നിരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇതിനിടെ വെള്ളം ചെലപ്രം റോഡിലേക്കും ബാലുശ്ശേരി റോഡിലേക്കും സമീപത്തെ വീടുകളിലും കയറാന്‍ തുടങ്ങി. നരിക്കുനിയില്‍നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ രാമചന്ദ്രൻെറ നേതൃത്വത്തില്‍ രക്ഷാസേനയെത്തി ഷട്ടറുകള്‍ ഉയര്‍ത്താന്‍ നോക്കിയെങ്കിലും തുരുെമ്പടുത്തതിനാൽ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ച് അഞ്ച് ഷട്ടറുകളില്‍ മൂന്നെണ്ണം ഉയര്‍ത്തിമാറ്റി. ക്രെയിനിൻെറ ഭാഗം വൈദ്യുതി ലൈനില്‍ തട്ടുമെന്നതിനാല്‍ ചേളന്നൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് ഷട്ടറുകള്‍ മാറ്റിയത്. കാക്കൂര്‍ എസ്.ഐ അബ്ദുൽ സലാം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗൗരി പുതിയോത്ത്, വാര്‍ഡ് അംഗം എ. ജസീന എന്നിവര്‍ സ്ഥലത്തെത്തി. f/tue/cltphotos/kumaraswami ക്രെയിന്‍ ഉപയോഗിച്ച് ഷട്ടറുകൾ നീക്കാനുള്ള ശ്രമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.