തളി റോഡിലെ കുഴി നികത്തിയില്ല അപകടം തുടർക്കഥ നന്മണ്ട: തളി റോഡിൽ അപകടം തുടർക്കഥയാകുന്നു. ബാലുശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും നരിക്കുനി ഭാഗത്തുനിന്നും ബൈപാസ് റോഡിലേക്ക് കടക്കുന്നവരുമാണ് അപകടത്തിൽപെടുന്നത്. ബാലുശ്ശേരി റോഡിൽനിന്ന് വരുന്ന യാത്രക്കാർ വരമ്പ് ഇറങ്ങുമ്പോൾ പതിക്കുന്നത് കുഴിയിലേക്കാണ്. മഴവെള്ളം കെട്ടിനിന്നതോടെ അപകടവും കൂടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒട്ടേറെ ഇരുചക്രവാഹനക്കാരെയാണ് ഈ ചതിക്കുഴി വീഴ്ത്തിയത്. നന്മണ്ട ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു ബൈപാസ് റോഡ് നിർമിച്ചത്. എന്നാൽ, ഇപ്പോൾ യാത്രക്കാർക്കുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് തളി റോഡ്. ഗർത്തം നികത്താൻവേണ്ട നടപടികൾ പഞ്ചായത്തിൻെറ ഭാഗത്തുനിന്നുമുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.