എം.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ചിൽ സംഘർഷം

കോഴിക്കോട്: പിന്‍വാതില്‍ നിയമനത്തിനെതിരെ എം.എസ്.എഫ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അര്‍ഷിദ് നൂറാംതോട്, ഫസലുറഹ്മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരഞ്ഞിപ്പാലത്തുനിന്ന് കലക്ടറേറ്റിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകർ പ്രകോപന മുദ്രാവാക്യം മുഴക്കി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയായിരുന്നു. മാത്രമല്ല, പ്രവർത്തകരിൽ ചിലർ പൊലീസിനുനേരെ തിരിയുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. നാലുതവണ ജലപീരങ്കി ഉപയോഗിച്ചു. തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോകാതിരുന്നതോടെയാണ് ലാത്തിവീശിയത്. മാര്‍ച്ചിന് നേതൃത്വം നല്‍കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജില്ല പ്രസിഡൻറ് അഫ്നാസ് ചോറോട്, ജില്ല സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ട്രഷറര്‍ വി.എം. റഷാദ്, സല്‍മാന്‍ വാളൂര്‍ എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഫ്‌നാസ് ചോറോട് അധ്യക്ഷത വഹിച്ചു. ലത്തീഫ് തുറയൂര്‍, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, റഷാദ് വി.എം, സല്‍മാന്‍ വാളൂര്‍, സാബിത്ത് മായനാട്, ഷാഫി എടച്ചേരി, ഷമീര്‍ പാഴൂര്‍, അജ്മല്‍ തൂണേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.