്കോവിഡ് 'ഹർഡ്ലുകൾ' താണ്ടി ട്രാക്കുണർന്നു

കോഴിേക്കാട്: കോവിഡ്കാലത്തെ നീണ്ട ഇടവേളക്കുശേഷം വീണ്ടും ട്രാക്കുകളുണർന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം മത്സരങ്ങൾക്കായെത്തിയ കായികതാരങ്ങൾ പഴയ ആവേശം വിടാതെ മാറ്റുരച്ചു. സംസ്ഥാന ജൂനിയർ അത്ലറ്റിക്സിനുള്ള ജില്ല ടീമി‍ൻെറ സെലക്ഷൻ ട്രയൽസിലാണ് ജില്ലയിലെ കായികതാരങ്ങളുടെ തിരിച്ചുവരവ്. ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിലായിരുന്നു അത്ലറ്റിക്സ് അസോസിയേഷ‍ൻെറ നേതൃത്വത്തിൽ ട്രയൽസ് നടത്തിയത്. 200ഓളം കായികതാരങ്ങൾ രാവിലെ മുതൽ ൈവകീട്ടുവരെ നടന്ന ട്രയൽസിൽ പങ്കെടുത്തു. സാധാരണയായി സ്വർണവും വെള്ളിയും വെങ്കലവും സമ്മാനിക്കുന്ന ചാമ്പ്യൻഷിപ്പാണ് നടക്കാറുള്ളത്. എന്നാൽ, കോവിഡ് മാനദണ്ഡമനുസരിച്ച് സെലക്ഷൻ ട്രയൽസ് മാത്രമാണ് നടത്തിയത്. ഇതിൽ വിജയിക്കുന്നവരെ സംസ്ഥാന മത്സരത്തിേലക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനതലത്തിലും ഇത്തവണ സെലക്ഷൻ ട്രയൽസാണ് നടത്തുന്നത്. സംസ്ഥാനതലത്തിൽനിന്ന് തെരഞ്ഞെടുക്കുന്നവരെ ഗുവാഹതിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കും. ഗുവാഹതിയിൽ ഫെബ്രുവരി ആറ് മുതൽ പത്തുവരെ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും ഭോപാലിൽ ഈ മാസം 25 മുതൽ 27 വരെ നടക്കുന്ന ഫെഡറേഷൻ കപ്പ് ജൂനിയർ അത്ലറ്റിക്സിനുമുള്ള സംസ്ഥാന സെലക്ഷൻ ട്രയൽസ് ഈ മാസം 17 മുതൽ 19 വരെ തേഞ്ഞിപ്പാലം കാലിക്കറ്റ് സർവകലാശാല ട്രാക്കിലാണ്. തിരുവമ്പാടിയിലെ മലബാർ സ്പോർട്സ് അക്കാദമിയടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള താരങ്ങൾ ജില്ലതല ട്രയൽസിൽ പങ്കെടുത്തു. ലോക്ഡൗൺകാലത്ത് ഓൺലൈൻ വഴിയായിരുന്നു പല താരങ്ങളും പരിശീലനം നടത്തിയത്. പിന്നീട് ജില്ല കലക്ടറുടെ പ്രത്യേക അനുമതി വാങ്ങി. സ്കൂൾ കായികമേള ഇത്തവണ ഇല്ലാത്തതിനാൽ ഗ്രേസ് മാർക്ക് അടക്കം നഷ്ടമാകുെമന്ന സങ്കടവും പലരും പങ്കുെവച്ചു. ജില്ലയിൽ വോളിബാൾ, ഫുട്ബാൾ, ഷട്ടിൽ ബാഡ്മിൻറൺ പരിശീലനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ടർഫുകൾ നേരത്തേ തന്നെ സജീവമായി. കോഴിക്കോട് സായി സൻെററും വിവിധ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളും ഉടൻ തുറക്കുന്നതോടെ കായികമേഖല പുർണമായി ഉണരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.