തിരുവനന്തപുരം: ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയതിന് പിന്നാലെ ഉത്തരവിറക്കി വകുപ്പുകൾ. ട്രഷറി വകുപ്പിൽ സ്ഥലം മാറ്റത്തിൻെറ രണ്ട് ഉത്തരവുകൾ ചൊവ്വാഴ്ച പുറത്തിറങ്ങി. രണ്ടും പഴയ തീയതികളിലാണ് വന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ട്രഷറികൾക്ക് കിട്ടിയത്. കെ.എസ്.എഫ്.ഇയിൽ 176 പേരുടെ നീണ്ട സ്ഥലംമാറ്റ ഉത്തരവും ഇറങ്ങി. ഇത് നവംബർ രണ്ട് തീയതിെവച്ചാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പിൻെറ സുഗമ നടത്തിപ്പിന് ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റത്തിന് നവംബർ രണ്ടുമുതൽ െതരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെയാണ് വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറിക്കും മറ്റ് വകുപ്പ് തലവന്മാർക്കും കമീഷൻ നിർദേശം നൽകിയത്. വകുപ്പുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും നിയമാനുസൃത ബോർഡുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റത്തിനും ഇത് ബാധകമായിരുന്നു. കൂട്ട സ്ഥലംമാറ്റമാണ് കെ.എസ്.എഫ്.ഇയിൽ നടന്നത്. അടിയന്തരമായി പുതിയ സ്ഥലങ്ങളിൽ ചുമതലയേൽക്കാനാണ് നിർദേശം. ട്രഷറി വകുപ്പിൽ ഒക്ടോബർ 23 െവച്ച് രണ്ട് യു.ഡി ടൈപ്പിസ്റ്റുമാർക്ക് സ്ഥലം മാറ്റവും രണ്ടുപേർക്ക് സ്ഥാനക്കയറ്റവും നൽകി ഉത്തരവിറക്കി. ജൂനിയർ സൂപ്രണ്ടുമാരിൽ ആറുപേർക്ക് സ്ഥലം മാറ്റവും മറ്റ് മൂന്ന് ജീവനക്കാർക്ക് സ്ഥാനക്കയറ്റവും നൽകി മറ്റൊരു ഉത്തരവുമിറങ്ങി. നവംബർ 30െവച്ചാണ് ഉത്തരവ്. ചൊവ്വാഴ്ചയാണ് ട്രഷറികളിൽ മെയിൽ വഴി എത്തിയത്. നേരത്തേ ഉത്തരവ് തയാറായതാണെങ്കിൽതന്നെ പുറപ്പെടുവിക്കാതെ െവച്ചിരുന്നു എന്ന് കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.