കോഴിക്കോട്: ജനാധിപത്യ രാജ്യത്ത് ഭരണഘടനയും നിയമവ്യവസ്ഥയും അട്ടിമറിച്ച് നിയമപാലകര്‍ വിധികര്‍ത്താക്കളാകുന്ന അവസ്ഥയാണ് ആവര്‍ത്തിക്കുന്ന ഏറ്റുമുട്ടല്‍കൊലകള്‍ ഉണ്ടാക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാത്രം പത്തിലധികം വ്യാജ ഏറ്റുമുട്ടലുകളിലായി പത്തിലധികം പേരെ പൊലീസും പ്രത്യേകസേനയും കൊലപ്പെടുത്തുകയും ചെയ്തു. സര്‍ക്കാറുകള്‍ പ്രതിസന്ധിയിലാകുമ്പോഴും മാവോയിസ്റ്റ് നിയന്ത്രണത്തിനായുള്ള ഫണ്ടുകള്‍ നിലനിര്‍ത്തുന്നതിനുമെല്ലാം ഇത്തരം ഏറ്റുമുട്ടലുകള്‍ ഉപയോഗിക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍കൊലകള്‍ക്കെതിരെ പൗരസമൂഹം ശബ്ദമുയര്‍ത്തണമെന്നും നഹാസ് മാള പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.