ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് കോവിഡ് പരിശോധന പുനരാരംഭിച്ചു

ബേപ്പൂർ: കോവിഡ് പരിശോധന ക്യാമ്പിൽ ആരും പരിശോധനക്ക് എത്താത്തതിനെ തുടർന്ന് ഏതാനും ആഴ്ചകളായിനിർത്തിവെച്ച മത്സ്യബന്ധന തുറമുഖത്തെ പരിശോധന പുനരാരംഭിച്ചു. ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻെറ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പിൻെറയും ഹാർബർ മാനേജ്മൻെറ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ തുറമുഖത്ത് നടത്തിയ പരിശോധനയിൽ പങ്കെടുത്ത 300 പേരിൽ 17 പേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചു. കോവിഡ് കേസുകളുടെ എണ്ണം കൂടിയാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രം പ്രവർത്തനം പുനരാരംഭിച്ച തുറമുഖം, ജില്ലാഭരണകൂടം വീണ്ടും അടച്ചുപൂട്ടുമോ എന്ന ഭീതിയിലാണ് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ. തീരദേശ മേഖലകളിൽ കോവിഡ് അനിയന്ത്രിതമായി വ്യാപിച്ചതിനെ തുടർന്ന് അസിസ്റ്റൻറ് കലക്ടർ പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മത്സ്യബന്ധന തുറമുഖത്ത് നിരന്തര പരിശോധനകൾ നടത്തണമെന്ന് തീരുമാനിച്ചത്. ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സലീഷ് , മെഡിക്കൽ ഓഫിസർ ഡോക്ടർ ദീപു , ഹാർബർ നോഡൽ ഓഫിസർ നിഷാദ്, ഹാർബർ മാനേജ്മൻെറ് സൊസൈറ്റി ഭാരവാഹികളായ മുസ്തഫ ഹാജി, ദേവരാജൻ, കരുണൻ, ബോട്ട് ഓണർ അസോസിയേഷൻ എം. ബഷീർ ഹാജി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.