പൊലീസ് വെടിവെപ്പ്; വിലങ്ങാട് വനമേഖലയിൽ തിരച്ചിൽ

നാദാപുരം: വയനാട് ബാണാസുര മലയിലുണ്ടായ പൊലീസ് വെടിവെപ്പിൽ മാവോവാദി കൊല്ലപ്പെട്ടതിൻെറ പശ്ചാത്തലത്തിൽ പൊലീസ് വിലങ്ങാട് വനമേഖലയിൽ തിരച്ചിൽ നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കണ്ണവം വനമേഖലയോടു ചേർന്ന വനത്തിൽ പരിശോധന നടത്തിയത്. വെടിവെപ്പിൽനിന്ന് രക്ഷപ്പെട്ടവർ വയനാട് ഭാഗത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് വനത്തിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയത്. നേരത്തേ ചില സ്ഥലങ്ങളിൽ എത്തിയ മാവോവാദികൾ വനംവകുപ്പ് ഓഫിസുകളുടെയും മറ്റും വിവരങ്ങൾ ശേഖരിച്ചതായി പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിൽ മേഖലയിലെ വനംവകുപ്പ് ഓഫിസുകളുടെയും മാവോവാദി ഭീഷണി നേരിടുന്ന പൊലീസ് സ്റ്റേഷനുകളുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 2013, 2014, 2016 വർഷങ്ങളിൽ വളയം പൊലീസ് സ്േറ്റഷനിൽ രൂപേഷ് ഉൾപ്പെടെ മാവോവാദികൾ എത്തിയതിന് കേസെടുത്തിരുന്നു. വിലങ്ങാട് വായാട് കോളനിയിൽ എത്തിയ കേസിൽ നേരത്തേ അറസ്റ്റിലായ രൂപേഷിനെ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. നാദാപുരം പൊലീസ് സബ് ഡിവിഷനു കീഴിലെ മാവോവാദി ഭീഷണി നേരിടുന്ന സ്റ്റേഷനുകളിലും മലയോര മേഖലകളിലും ജാഗ്രത നിർദേശം നൽകിയതായി നാദാപുരം ഡിവൈ.എസ്.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.