ബേപ്പൂർ: അടച്ചിട്ട ബാങ്കിൽനിന്ന് തുടർച്ചയായി 15 മിനിറ്റോളം അലാറം മുഴങ്ങിയത് അൽപനേരം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ബേപ്പൂർ ആർ.എം ഹോസ്പിറ്റലിനു സമീപം പുതുതായി പ്രവർത്തനം തുടങ്ങാനിരിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബേപ്പൂർ ശാഖയിൽനിന്നാണ് ഞായറാഴ്ച രാവിലെ ഒമ്പതിന് അലാറം മുഴങ്ങിയത്. കൺട്രോൾ റൂം പൊലീസിൽ വിവരമെത്തിയപ്പോൾ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഷാനവാസും സംഘവും എത്തി ബാങ്കിന് ചുറ്റും നിരീക്ഷണം നടത്തി. ബേപ്പൂർ സബ് ഇൻസ്പെക്ടർ ശ്യാമിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ബാങ്ക് മാനേജർ സ്ഥലത്തെത്തുന്നതിന് മുമ്പായി അലാറം നിലച്ചിരുന്നു. െപാലീസിൻെറ സാന്നിധ്യത്തിൽ ബാങ്ക് തുറന്ന് ആദ്യം ഷെൽഫും പിന്നീട് സി.സി.ടി.വിയും പരിശോധിച്ചു. മോഷണ ശ്രമങ്ങളൊന്നും നടന്നതായി കണ്ടെത്താൻ സാധിച്ചില്ല. ശാഖ മാറ്റിസ്ഥാപിക്കുന്നത് കാരണം പുതുതായി ക്രമീകരിച്ചതാണ് അലാറം. ബാങ്ക് തുറന്ന് പ്രവർത്തിക്കുന്നതിനു മുന്നോടിയായി അലാറത്തിൻെറ പ്രവർത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് മാനേജർ എം.കെ. വിവേക് അറിയിച്ചു. ബേപ്പൂർ ബസ്സ്റ്റാൻഡിനു മുൻവശം 40 വർഷത്തിലധികമായി പ്രവർത്തിക്കുന്ന എസ്.ബി.ഐ ശാഖ, സൗകര്യാർഥം ആർ.എം ഹോസ്പിറ്റലിന് സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ 22ന് തീരുമാനിച്ചതായിരുന്നു. ക്രിറ്റിക്കൽ കണ്ടെയ്ൻമൻെറ് സോൺ ആയതിനാൽ ബാങ്കിന് പ്രവർത്തനം തുടങ്ങാൻ അനുവാദം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.