തിരുവനന്തപുരം: ആഗസ്റ്റ് അഞ്ചിന് ഗതാഗത മേഖലയിൽ പ്രതിഷേധദിനം ആചരിക്കും. കേന്ദ്ര സർക്കാറിൻെറ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ ഫെഡറേഷനുകളുടെയും സംസ്ഥാന യൂനിയനുകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. പെട്രോൾ-ഡീസൽ വില കുറയ്ക്കുക, അടിക്കടി ഉണ്ടാകുന്ന ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക, മോട്ടോർ തൊഴിലാളികൾക്ക് കോവിഡ്കാല ആനുകൂല്യമെന്ന നിലയിൽ അടുത്ത ആറുമാസത്തേക്ക് പ്രതിമാസം 7500 രൂപ വീതം പ്രതിമാസ സഹായവും സൗജന്യ റേഷനും അനുവദിക്കുക, ട്രാൻസ്പോർട് കോർപറേഷനുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദിനാചരണം നടത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ധർണ സംഘടിപ്പിക്കും. സമരങ്ങൾക്ക് നിരോധനമോ കെണ്ടയ്ൻമൻെറ് സോണോ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചും ബോർഡുകൾ സ്ഥാപിച്ചും വ്യാപക പ്രചാരണം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.