മേപ്പയൂർ: മേപ്പയൂർ കൃഷിഭവനിൽ കൃഷി ഓഫിസറും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതുമൂലം കർഷർ ബുദ്ധിമുട്ടുന്നു. പഴയ കൃഷി ഓഫിസർ സ്മിത നന്ദിനി പ്രമോഷനായി പോയിട്ട് മാസങ്ങളായെങ്കിലും പകരം നിയമനം നടന്നിട്ടില്ല. കീഴരിയൂർ കൃഷി ഓഫിസറുടെ അധിക ചുമതലയിലാണ് മേപ്പയൂർ കൃഷിഭവൻ പ്രവർത്തിക്കുന്നത്. മൂന്നു കൃഷി അസിസ്റ്റൻറുമാർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. ജനകീയാസൂത്രണ പദ്ധതി, കേരഗ്രാമം പദ്ധതി, സുഭിക്ഷ കേരളം പദ്ധതി തുടങ്ങിയവ നടപ്പാക്കാൻ ജീവനക്കാരുടെ ഒഴിവ് നികത്താതെ സാധ്യമല്ല. കൃഷി ഓഫിസിൻെറ സുഗമമായ പ്രവർത്തനത്തിനും യഥാസമയം കർഷകർക്ക് സേവനം ലഭ്യമാക്കാനും കൃഷി ഓഫിസർ, കൃഷി അസിസ്റ്റൻറുമാർ എന്നിവരെ ഉടൻ നിയമിക്കണമെന്ന് എൽ.ജെ.ഡി ജില്ല വൈസ് പ്രസിഡൻറും മേപ്പയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ഭാസ്കരൻ കൊഴുക്കല്ലൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.