മുക്കം: മഴ കനത്തതോടെ കുടിവെള്ളക്കുളവും കലങ്ങാൻ തുടങ്ങി. മായങ്ങൽ കോളനി നിവാസികൾ ശുദ്ധജലത്തിന് ബുദ്ധിമുട്ടുകയാണ്. കാരശ്ശേരി പഞ്ചായത്തിലെ ആദിവാസി കോളനി നിവാസികളാണ് ആവശ്യത്തിനുള്ള ശുദ്ധ കുടിവെള്ളമില്ലാതെ ദുരിതത്തിലാകുന്നത്. വർഷങ്ങളായി വളരെ അകലെയുള്ള ഒരുപറമ്പിലെ കുളത്തിൽനിന്നാണ് തലച്ചുമടായി കുടിവെള്ളം വീടുകളിൽ എത്തിക്കുന്നത്. സുരക്ഷിതമായ മതിൽ കെട്ടില്ലാത്തതിനാൽ മഴ കനക്കുേമ്പാൾ വെള്ളം കലങ്ങും. സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ കുളത്തിലേക്ക് മാലിന്യം ഒലിച്ചിറങ്ങുന്നതായും ആക്ഷേപമുണ്ട്. 13 കുടുംബങ്ങളാണ് കുടിവെള്ളത്തിന് കുളം ആശ്രയിക്കുന്നത്. കോളനി നിവാസികൾക്ക് കുടിവെള്ളമെത്തിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആദിവാസികളുടെ ആവശ്യം. രണ്ട് കുടുംബങ്ങൾക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ ശുചിമുറിപോലുമില്ല. വെൽഫെയർ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ ആദിവാസികളുടെ എല്ലാ വീടുകളിലും കഴിഞ്ഞ ആഴ്ച വൈദ്യുതി എത്തിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ടെലിവിഷനും എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.