സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും ആക്ഷൻ കമ്മിറ്റി വടകര: വടകര-ചേലക്കാട് വികസനവുമായി ബന്ധപ്പെട്ട കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന റോഡ് 10 മീറ്ററാക്കി നിജപ്പെടുത്തണം. ഭൂമി നഷ്ടപ്പെടുന്നവർക്ക് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. റോഡ് നവീകരണത്തിന്‍റെ ഭാഗമായി 60 ശതമാനം പേരുടെ സമ്മതപത്രം ലഭിച്ചാൽ മാത്രമേ ടെൻഡർ നൽകാനാവുകയുള്ളൂ. എന്നാൽ, 50 ശതമാനം പേരുടെ സമ്മതപത്രം കിട്ടി എന്ന കള്ളപ്രചാരണമാണ് എം.എൽ.എയും മറ്റും നടത്തുന്നത്. ഒരു ശതമാനം പേരുടെ സമ്മതപത്രം പോലും ഇതുവരെ കിട്ടിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു. മതിൽ നഷ്ടപ്പെടുന്നവർക്ക് ഇവ പുനർ നിർമിച്ചുനൽകുമെന്നും കേടുപാടു വരുന്ന കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്യുമെന്നും എം.എൽ.എ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ടെങ്കിലും ഇതിന് രേഖാമൂലമുള്ള ഉറപ്പ് നൽകാൻ തയാറാകുന്നില്ല. ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി സെപ്റ്റംബർ മൂന്നാംവാരം സമരപ്രഖ്യാപന കൺവെൻഷനും കൂട്ടായ്മയും വടകരയിൽ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കൺവീനർ കെ.പി. ശ്രീധരൻ, കെ. ചന്ദ്രൻ, രജീഷ് വടകര, സജീവ് കുമാർ പുത്തൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എം. അബ്ദുൽസലാം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.