പിണറായി ഇടതുപക്ഷ സംസ്‌കാരത്തെ പരാജയപ്പെടുത്തിയ മുഖ്യമന്ത്രി -സി.പി. ജോണ്‍

കോഴിക്കോട്: കേരളത്തിന്‍റെ ഇടതുപക്ഷ സംസ്‌കാരത്തെ പരാജയപ്പെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. കേരള മഹിള ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ഇത്രയും അപമാനിച്ച സി.പി.എം നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല. കള്ളക്കടത്ത്, ചാരപ്രവര്‍ത്തനം എന്നിവയുടെ പേരിലാണ് ഇന്ന് ആ പാര്‍ട്ടി വിമര്‍ശിക്കപ്പെടുന്നത്. ലോകത്ത് ആദ്യമായാണ് കള്ളക്കടത്തിന്‍റെ പേരില്‍ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം വിമര്‍ശിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് കാഞ്ചന മേച്ചേരി അധ്യക്ഷത വഹിച്ചു. ഡോ. ഐഷ ഗുഹരാജിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കാഞ്ചനമാലക്ക് വി.എം. വിനുവും ഉപഹാരം നൽകി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വി.എം. വിനു, ഡോ. ഐഷ ഗുഹരാജ്, കാഞ്ചനമാല, വി.ആര്‍. സിനി, അനുപമ അജിത് എന്നിവർ സംസാരിച്ചു. ഉച്ചതിരിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി മിനി രമേശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.എ. അജീര്‍, സി.എന്‍. വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, വി.കെ. രവീന്ദ്രന്‍, ജി. നാരായണന്‍ കുട്ടി, പി.പി. ഫൗസിയ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മിനി രമേഷ് (പ്രസി), കാഞ്ചന മേച്ചേരി (ജന. സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.