കടലാക്രമണ ഭീഷണി; മുകച്ചേരി ആവിക്കൽ റോഡ് പുനർ നിർമിച്ചില്ല

വടകര: മുകച്ചേരി ആവിക്കൽ റോഡ് പുനർനിർമിക്കാൻ ഇനിയും നടപടിയായില്ല. കടലാക്രമണത്തെ തുടർന്ന് റോഡിെന്റ അരകിലോ മീറ്ററോളം ഭാഗമാണ് ഒരു വർഷത്തോളമായി തകർന്നു കിടക്കുന്നത്. കാലവർഷം ശക്തമാവുന്നതിന് മുമ്പേ ഈ ഭാഗങ്ങൾ സംരക്ഷിച്ച് നിർത്തിയില്ലെങ്കിൽ ബാക്കിയായ തീരം കൂടി കടലെടുക്കുന്ന സ്ഥിതിയാണുള്ളത്. തകർന്ന റോഡിനോട് ചേർന്ന് കിടക്കുന്ന കടൽഭിത്തിയും തകർന്ന് കിടക്കുകയാണ്. ഇതുകൊണ്ടുതന്നെ സമീപത്തെ വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. തീരത്തെ വൈദ്യുതി പോസ്റ്റുകളടക്കം തകർന്നു വീണത് മാറ്റിസ്ഥാപിച്ചെങ്കിലും റോഡിെന്റ തകർന്ന ഭാഗത്ത് കുഴിച്ചിട്ട പോസ്റ്റുകൾ തകർച്ച ഭീഷണി നേരിടുകയാണ്. കടലോര മേഖലയുടെ മറ്റ് ഭാഗങ്ങളിൽ കടൽഭിത്തി നിർമാണം പുരോഗമിക്കുമ്പോൾ ഈ ഭാഗം അവഗണിക്കപ്പെടുകയാണ്. ചിത്രം മുകച്ചേരി ആവിക്കൽ റോഡ് തകർന്ന നിലയിൽ Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.