പാലാ: തെരഞ്ഞെടുപ്പില്‍ വേറിട്ട പ്രചാരണവുമായി ജോയി കളരിയ്ക്കൽ. കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ വെസ്റ്റ് വാർഡിലാണ് ഒറ്റയാൾ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജോയി സ്വതന്ത്രനായി ജനവിധി തേടുന്നത്. പാലാ പൗരാവകാശ സമിതി പ്രസിഡൻറായ ജോയി കളരിയ്ക്കൽ സ്വന്തം സ്കൂട്ടറിൽ ഉച്ചഭാഷിണി ഘടിപ്പിച്ചാണ് വോട്ട് തേടുന്നത്. മൈക്ക് സെറ്റും ജോയിയുടെ സ്വന്തമാണ്.
2018ലാണ് സ്പീക്കറും ആപ്ലിെഫയറും ബാറ്ററിയുമെല്ലാം ഉള്ള മൈക്ക് സെറ്റ് ജോയി വാങ്ങിയത്. താലൂക്ക് വികസന സമിതി യോഗത്തിൽ മുടങ്ങാതെ പങ്കെടുക്കുന്ന ജോയി കളരിയ്ക്കൽ ആകസ്മികമായിട്ടാണ് 'മൈക്കുകാരനാകുന്നത്'.
യോഗത്തിനിടെ വൈദ്യുതി മുടക്കം പതിവായതോടെ മൈക്ക് സെറ്റ് വാങ്ങുകയായിരുന്നു. വൈദ്യുതി മുടങ്ങുന്നതോടെ യോഗ ഹാളിലെ മൈക്ക് പ്രവർത്തിക്കില്ല. യോഗത്തിൽ പങ്കെടുക്കുന്നവർക്ക് ഒന്നും കേൾക്കാനും കഴിയില്ല. ഇതിനു പരിഹാരമായാണ് ജോയി മൈക്ക് വാങ്ങിയത്. പിന്നീട് ൈവദ്യുതി മുടങ്ങുേമ്പാൾ ഇത് അധികൃതർ യോഗത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ സ്കൂട്ടറിൽ മൈക്ക് ഘടിപ്പിച്ച് പ്രചാരണം നടത്തണമെന്ന് തീരുമാനിച്ചിരുന്നതായി ജോയി പറയുന്നു. എട്ടു മണിക്കൂർ ബാറ്ററി ചാർജ് ലഭിക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് സ്കൂട്ടറിൽ പ്രചാരണം. ഇതിനിടെ ഊണുകഴിക്കാൻ വീട്ടിലെത്തുമ്പോൾ ബാറ്ററി കുറച്ച് സമയം ചാർജ് ചെയ്യും. സ്കൂട്ടർ ഏത് ഇടറോഡിലൂടെയും പോകുമെന്ന സൗകര്യവുമുണ്ട് ജോയി പറഞ്ഞു. സ്കൂട്ടറിെൻറ സീറ്റ് അൽപം ഉയർത്തിയാണ് മൈക്ക് ഉറപ്പിച്ചിരിക്കുന്നത്. ചുറ്റിലും ജോയിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ മൊബൈൽ ഫോണും പ്രദർശിപ്പിച്ചിട്ടുണ്ട്.
35 വർഷമായി പൊതുരംഗത്തുള്ള ജോയി ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറും പാലാ ഏരിയ സെക്രട്ടറിയുമാണ്. ജോഷി പുത്തൂപ്പള്ളിൽ (കോൺ), സാജു വെട്ടത്തേട്ട് (കേരള കോൺ എം), പ്രവീൺകുമാർ കാഞ്ഞിരത്തുങ്കൽ (ബി.ജെ.പി), ഫ്രാൻസിസ് പുളിക്കിയിൽ (സ്വത), നവീൻ ടോം ജയിംസ് കണ്ണാട്ട് (സ്വത) എന്നിവരും ഈ വാർഡിൽ മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.