ജനസേവനം എളുപ്പത്തിൽ നൽകുന്നതിന് ചിട്ടവട്ടങ്ങളിൽ തടഞ്ഞിടാതെ ഫയലുകളിൽ വേഗത്തിൽ നടപടിയെടുക്കണം. അഞ്ചോളം വകുപ്പുകളുടെ ഏകീകരണം സാധ്യമായതോടെ സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് വേഗതയേറുമെന്നും മന്ത്രി പറഞ്ഞു.
ഫയലുകൾ കുറിയിട്ട് താഴേക്കും മേലേക്കും തട്ടിക്കളിക്കാൻ അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ കടുത്ത ജനകീയ സമ്മർദം ഉണ്ടാകണം. തിരുത്തലുകൾ വരുത്താൻ എല്ലാ യൂനിയനുകളും മുൻകൈയെടുക്കണം. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടാൻ ജനപ്രതിനിധികൾ ആർജവം കാട്ടണം. ഏപ്രിൽ ഒന്നിന് നിയമപരമായ പൂർണാർഥത്തിൽ ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു.
അതിദാരിദ്ര്യ ലഘൂകരണ നിർണയ പ്രക്രിയയുടെ ഡോക്യുമെന്റേഷൻ പ്രകാശനവും ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണും മന്ത്രി നിർവഹിച്ചു. ജനകീയാസൂത്രണ രജത ജൂബിലി ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോ. ജില്ല പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോ. ജില്ല സെക്രട്ടറി അജയൻ കെ.മേനോൻ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. ജയിംസ്, സൈനമ്മ ഷാജു, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി (റൂറൽ) ഡോ. ഷർമിള മേരി ജോസഫ്, കലക്ടർ ഡോ. പി.കെ. ജയശ്രീ, ഏകീകൃത പൊതു സർവിസ് വകുപ്പ് ജില്ല മേധാവി ഇൻചാർജ് ബിനു ജോൺ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വകുപ്പ് അഡീഷനൽ ഡയറക്ടർ എം.പി. അജിത് കുമാർ, അഡീഷനൽ ഡെവലപ്മെൻറ് കമീഷണർ വി.കെ. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.