പാറത്തോട്: കഴിഞ്ഞ ഒരുമാസത്തിനിടയിൽ പാറത്തോട് പഞ്ചായത്തിൽ അഞ്ചോളം ബൈക്ക് മോഷണംപോയതായി പരാതി. പാറത്തോട് ജങ്ഷനിലെ പ്ലാപ്പള്ളി മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയും മരുന്നു കവറുകൾ വലിച്ചെറിയുകയും ചെയ്തു.
പാറത്തോട് പള്ളിപ്പടിയിലുള്ള അൻസനയുടെ ബൈക്കും മോഷ്ടിച്ചു. വേങ്ങത്താനം എസ്റ്റേറ്റിൽപെട്ട മുതുകുളത്തുനിന്ന് ബൈക്ക് മോഷണംപോയി. പറത്താനം, ഊരയക്കനാട് ഇവിടങ്ങളിലും ബൈക്ക് മോഷണങ്ങൾ നടന്നു. കൃത്യമായി ആസൂത്രണംചെയ്താണ് മോഷണങ്ങൾ നടക്കുന്നത്. മോഷണത്തിന് ഇരയായവർ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ നടപടിയെടുക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. ബാലൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.