കോട്ടയം: പന്നഗം തോട്ടിൽ മറ്റക്കര ഭാഗത്ത് പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഉടൻ പരിഹാരം കാണും എന്ന് ഉമ്മൻ ചാണ്ടി. പ്രളയസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. അടുത്തിടെ മറ്റക്കരയിൽ വെള്ളം പൊങ്ങിയിരുന്നു. അശാസ്ത്രീയമായി നിർമിച്ച ചെക്ക്ഡാമുകൾ പ്രദേശത്ത് വൻതോതിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി പ്രദേശവാസികൾ നേരത്തേ പരാതി ഉന്നയിച്ചിരുന്നു.
ഇതിൽ മണൽ-പട്യാലി മറ്റം റോഡിലെ പടിഞ്ഞാറെ പാലത്തിനുസമീപം കഴിഞ്ഞവർഷം പണി പൂർത്തീകരിച്ച ചെക്ക്ഡാം മൂലം മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നാണ് വെള്ളം പൊങ്ങുന്നത്. പന്നഗത്തിെൻറ തീരപ്രദേശങ്ങളിലെ കൃഷികൾ നശിച്ചിരുന്നു. ചെക്ക്ഡാമുകളുടെ അതിപ്രസരവും തോടിെൻറ ആഴംകുറഞ്ഞതും പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പടിഞ്ഞാറേ പാലം ഡാമിെൻറ അപാകതകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് ഉടൻ നിർദേശം കൊടുക്കുകയും ചെയ്തു. കാലപ്പഴക്കം നേരിടുന്ന പടിഞ്ഞാറെ പാലവും ഉയരംകൂട്ടി പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.