നാലുകോടിയില്‍ വീടുകയറി അക്രമം; കാരി സതീഷ് അറസ്റ്റില്‍

ചങ്ങനാശ്ശേരി: ഗുണ്ടാസംഘങ്ങളുമായെത്തി വീട്ടിലെത്തി സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മുത്തൂറ്റ് പോള്‍ വര്‍ഗീസ് വധക്കേസിലെ രണ്ടാംപ്രതി സതീശന്‍ (കാരി സതീഷ്-37) അറസ്റ്റില്‍. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരോളില്‍ ഇറങ്ങിയശേഷം വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും പിടിച്ചുപറിച്ച കേസിലാണു അറസ്റ്റ്. കഴിഞ്ഞ ദിവസം നാലുകോടി വേഷ്ണാല്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന സനീഷിെൻറ വീട്ടില്‍ കയറി സനീഷിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു പറയുകയും ചെയ്ത കേസിലാണ് സതീഷന്‍ അറസ്റ്റിലായത്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് മറ്റൊരു മാല പൊട്ടിക്കല്‍ പരാതി തൃക്കൊടിത്താനം പൊലീസിെൻറ മുന്നിലെത്തി.

നാലുകോടി വേഷ്ണാല്‍ ഭാഗത്ത് ആനിക്കുടി ജോയിച്ചെൻറ വീട്ടിലെത്തി മകന്‍ പീറ്ററിെൻറ ഒരുപവെൻറ സ്വര്‍ണമാല പൊട്ടിച്ചെടുത്തതായാണ് പരാതി. വടിവാള്‍ കഴുത്തിൽെവച്ചായിരുന്നു പിടിച്ചുപറിച്ചത്. കഴിഞ്ഞ 23ന് രാത്രി 11നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ സതീഷിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി. കാരി സതീശെൻറ നേതൃത്വത്തിലുള്ള സംഘം നാലുകോടി ഭാഗത്ത് സ്ഥിരമായി പ്രശ്‌നം സൃഷ്ടിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്.ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ ശിപാര്‍ശ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ രാജേഷ്, നസീര്‍, സീനിയര്‍ സി.പി.ഒമാരായ രഞ്ചീവ് ദാസ്, സന്തോഷ്, ജയ്‌മോന്‍ എന്നിവരും അറസ്റ്റിന് നേതൃത്വം നല്‍കി.

Tags:    
News Summary - Kari satheesh arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.