കോട്ടയം: പാലാ സീറ്റോ പകരം രാജ്യസഭ സീറ്റോ നൽകാനാകില്ലെന്ന് മുഖ്യമന്ത്രി എന്‍.സി.പി നേതൃത്വത്തെ അറിയിച്ചതോടെ പാർട്ടി പിളര്‍പ്പിലേക്ക്. വെള്ളിയാഴ്ച അന്തിമ തീരുമാനമെന്ന് മാണി സി. കാപ്പനും അറിയിച്ചു. മന്ത്രി എ.കെ. ശശീന്ദ്രെൻറ നേതൃത്വത്തിൽ ഒരുവിഭാഗം ഇടതുമുന്നണിയിൽ തുടരുേമ്പാൾ സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരനും മാണി സി. കാപ്പനും ഉള്‍പ്പെടുന്ന മറുപക്ഷം യു.ഡി.എഫിെൻറ ഭാഗമായേക്കും.
ശശീന്ദ്രൻ വിഭാഗം എൻ.സി.പിയുടെ താൽക്കാലിക പ്രസിഡൻറായി ദേശീയ സെക്രട്ടറി ഫാൽക്കൺ മുഹമ്മദുകുട്ടി നിയമിതനായേക്കും.
എന്നാൽ, പീതാംബരൻ മാസ്റ്റർ പാർട്ടി വിടില്ലെന്നും ഒൗദ്യോഗിക പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും ശശീന്ദ്രൻ പക്ഷം അറിയിച്ചു. പാർട്ടി പിളർന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ശശീന്ദ്രൻപക്ഷം നിലപാടെടുത്തിട്ടുണ്ടെന്നും പറയുന്നു.
ഇടതുമുന്നണിയുടെ ധാർഷ്ട്യം അംഗീകരിക്കാനാകില്ലെന്നതിനാൽ മുന്നണി വിടേണ്ട സാഹചര്യമുണ്ടായതായി കാപ്പൻ വിഭാഗവും ജില്ല നേതൃത്വങ്ങളെ അറിയിച്ചു. ആലപ്പുഴ, കോട്ടയം ജില്ല കമ്മിറ്റികൾ കാപ്പനൊപ്പമാണ്. എന്നാൽ, 10 ജില്ല കമ്മിറ്റികൾ തങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ശശീന്ദ്രൻപക്ഷ നേതാക്കൾ അവകാശപ്പെട്ടു. പാലാ അടക്കം നാല് സീറ്റുകൾ കാപ്പൻ വിഭാഗത്തിന് യു.ഡി.എഫ് നൽകുമെന്നാണ് സൂചന.
പാലായോ പകരം രാജ്യസഭ സീറ്റോ കാപ്പന് നൽകാനാകില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി എൻ.സി.പി നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച പ്രഫുൽ പട്ടേൽ, ഇക്കാര്യം ശരദ് പവാറിനെയും അറിയിച്ചു. പാലായുടെ കാര്യത്തില്‍ കടുംപിടിത്തം നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വിജയന് നല്‍കിയതെന്നും കാപ്പനുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
14ന് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര പാലായിൽ എത്തുേമ്പാൾ എൻ.സി.പി നേതാക്കളും വേദി പങ്കിടുമെന്നും അവർ പറയുന്നു.
എല്ലാ കാര്യങ്ങളും പവാറിനെ ധരിപ്പിക്കാനാണ് കാപ്പൻ ഡൽഹിക്ക് പോയതെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.