ഈരാറ്റുപേട്ടയിൽ എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറിയ നിലയിൽ

ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്

ഈരാറ്റുപേട്ട: എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി ആറുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഈരാറ്റുപേട്ട നഗരസഭയിലെ ഒന്ന്, രണ്ട് ബൂത്തുകളായ അൽമനാർ സ്കൂൾ പരിസരത്ത് എൽ.ഡി.എഫ് കെട്ടിയ ബൂത്ത് കമ്മിറ്റി ഓഫിസിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. സ്ലിപ് വാങ്ങാൻ നിന്നവരായിരുന്ന പരിക്കേറ്റവർ. മൂന്ന് ബൈക്കിനും കേടുപാട് സംഭവിച്ചു. തൊടുപുഴ ഭാഗത്തുനിന്ന് പാൽ ഉൽപന്നങ്ങൾ കയറ്റിവന്ന മിനിവാനാണ് അപകടത്തിൽപെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സക്കീർ, ആലുംതറ കുഞ്ഞാമിന, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ടുപേരും അപകടം തരണം ചെയ്തായി ബന്ധുക്കൾ പറഞ്ഞു. ഈരാറ്റുപേട്ട പൊലീസെത്തി അപകടത്തിൽപെട്ട വാഹനം സ്റ്റേഷനിലേക്ക് മാറ്റി.

Tags:    
News Summary - vehicle crashed into election booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.