ഈരാറ്റുപേട്ട: വെള്ളമിറങ്ങിയിട്ടും ദുരിതമൊഴിയാതെ ഈരാറ്റുപേട്ടയിലെ വ്യാപാരികൾ. കഴിഞ്ഞ ശനിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ ടൗണിൽ വെള്ളംകയറി നിരവധി കടകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ മാത്രം രണ്ടുകോടി രൂപയുടെ നഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നടയ്ക്കൽ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, നടയ്ക്കൽ കോസ്വേ റോഡ്, മുഹ്യിദ്ദീൻ പള്ളി കോസ്വേ റോഡ്, കടുവാമൂഴി, മറ്റയ്ക്കാട് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് കൂടുതലും വെള്ളം കയറിയത്. സാധനങ്ങൾ പൂർണമായി നശിച്ചു. കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. വെള്ളം കയറിയിറങ്ങി നാലുദിവസം കഴിഞ്ഞെങ്കിലും പലർക്കും ഇപ്പോഴും പഴയ രീതിയിൽ വ്യാപാരം തുടങ്ങാൻ സാധിച്ചിട്ടില്ല.
പനയ്ക്കപ്പാലത്തും സമാന രീതിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. മീനച്ചിലാറ്റിലെ ജനകീയ ജലസേചന പദ്ധതികളും മോട്ടോർ പമ്പുകളും മലവെള്ളം കയറി നശിച്ചിരുന്നു. ഒട്ടോറിക്ഷകളടക്കം നിരവധി വാഹനങ്ങൾക്ക് വെള്ളം കയറിയതുമൂലം കേടുപാടുകൾ പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.