ഈരാറ്റുപേട്ട: ജ്യോതിമാൻ കമ്പനിയുടെ പേരിൽ വ്യാജ ബീഡി നിർമിച്ച് വിതരണം നടത്തിയിരുന്ന കേന്ദ്രം റെയ്ഡ് ചെയ്ത് പൊലീസ് 2200 പാക്കറ്റ് ബീഡി പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഈരാറ്റുപേട്ട സ്വദേശി കടുവാമൂഴി വാക്കാപറമ്പ് കുന്തീപ്പറമ്പിൽ ജാഫർ എന്നയാളും കൂട്ടാളികളും ജില്ലയിൽ ഉടനീളം വ്യാജ പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതായായിരുന്നു വിവരം. തുടർന്ന് ഇയാളുടെ നീക്കങ്ങൾ ജില്ല നാർേകാട്ടിക് സെല്ലും പൊലീസും നിരീക്ഷിച്ചുവരുകയായിരുന്നു.
തുടർന്നാണ് ഇയാളുടെ വാക്കാപറമ്പിലുള്ള വീട് റെയ്ഡ് ചെയ്തത്. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജ ബീഡി വിതരണം ചെയ്ത വഴി നികുതിയിനത്തിൽ സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഈരാറ്റുപേട്ട ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസിെൻറ നേതൃത്വത്തിൽ എസ്.ഐ ഷാബുമോൻ, പൊലീസ് ഉദ്യോഗസ്ഥരായ ജിനു, പ്രിയ, തോംസൺ, ശ്രീജിത്, ഷമീർ , ഷിബു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.